Saturday, April 26, 2008

ഒരു നുണ കഥ

വിരസമായ ഒരു വൈകുന്നേരം....കമ്പ്യൂട്ടര്‍ ലാബില്‍ എന്‍റെ തൊട്ടടുത്ത സീറ്റില്‍ പതിവുപോലെ അവരുണ്ടായിരുന്നു.ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി ...അവള്‍ മൂടുപടം കൊണ്ടു മുഖം മരച്ചിരിക്കുകയായിരുന്നു...അവളുടെ കൂട്ടുകാരി ദുഃഖ ഭാവത്തോടെ എന്നെ നോക്കി ...ഞാന്‍ ചിരിച്ചെന്നു വരുത്തി..



വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ മൂടുപടതിന്റെ അരികു നനഞ്ഞു തുടങ്ങിയിരുന്നു ...

അവളുടെ ഫ്രണ്ട് ചോദിച്ചു ...ഒന്നു സംസാരിച്ചു കൂടെ...

ഞാന്‍ ഒന്നും പറഞ്ഞില്ല ...........അല്പ സമയം നിശബ്തത .....

അവള്‍ ഫ്രണ്ട് നോട് പറയുന്നതു കേട്ടു ...." ഒരു ഗ്രാഫിക്സ് വിദഗ്തന്‍ ....ചിത്ത്രത്തിലെ ആളുകളുടെ തലകള്‍ മാറ്റിവെച്ചു രസിക്കുകയാണ് ..."


അവള്‍ മനസ്സില്‍ ഓര്ത്തു ..ജീവിതത്തിലും അയാള്‍ അങ്ങിനെ ആയിരിക്കും ..പരിചയ പെട്ടവുടെ പുതുമ നശിക്കുമ്പോള്‍ ..പുതിയ ബന്ധങ്ങള്‍ തേടി പോകുന്നു...എന്നാണ് അവനെ കൂടുത ഇഷ്ടപ്പെട്ടത് ??..നീ ചീത്ത ആവരുത് എന്ന് പറഞ്ഞപ്പോള്‍ ...ഇതിലേറെ ഞാന്‍ ചീത്ത ആവനില്ലെന്നു മറുപടി പറഞ്ഞപ്പോലോ ?....എന്നായിരുന്നു അത്?....


മൂടുപടം കൊണ്ടു മുഖം തുടച്ചു അവള്‍ തിരിഞ്ഞു നോക്കി ...


അവന്‍ ഈ ലോകതെങ്ങുമല്ല ....


ഫ്രണ്ട് നെ പതുക്കെ വിളിചിട്ടു പറഞ്ഞു ....ഒന്നു വിളിക്കാന്‍ ..അവനെ..


അവള്‍ എന്നെ വിളിച്ചു ...


ജ്ഞആന്‍ പറഞ്ഞു ..എനിക്ക് തനിയെ സംസാരിക്കണം ....


ഞാനും അവളും ക്ലാസ്സിന്റെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക്‌ നടന്നു ....


പിന്നെ...


എല്ലാ പിനക്കങ്ങളുടെയും അവസാനം സംബവിക്കുന്നതുപോലെ ....


ഞാന്‍ കീശയില്‍ നിന്നു ഒരു ചോക്ലേറ്റ് എടുത്തിട്ടു പറഞ്ഞു ...


സോറി ..മറ്റൊരു പിണക്കം വരെ ...


ചോകലടിന്റെ മധുരത്തില്‍ പിണക്കങ്ങളും പരിഭവങ്ങളും അലിഞ്ഞില്ലഅതാവുമ്പോള്‍ ...കുഞ്ഞു കരഞ്ഞു..


അവനെ താരാട്ടു പാടി ..ഉറക്കുമ്പോള്‍ പെട്ടന്ന് ഓര്ത്തു ..ഭര്ത്താവ് വരന്‍ സമയമായിരിക്കുന്നു ...


നേരെ പൂമുഖത്തേക്ക്‌ നടന്നു ....ഭര്‍ത്താവിന്റെ വരവിന് കാത്തിരിക്കാന്‍ ...


അപ്പോഴും മനസ്സിലോര്‍ത്തു ..എല്ലാം ഒരു മായ കാഴ്ച ആയിരുന്നു ....

Wednesday, April 23, 2008

നിറഭേദങ്ങള്‍


ഗായത്രി തനിച്ചായിരുന്നു മുറിയില്‍..
ദീപക്കിന് കത്ത് എഴുതണമെന്നു വിചാരിച്ചിട്ട് നാളെരെയായി


ടാബില്‍ ലാമ്പിന്റെ പ്രകാശം നെയ്ത നിഴലിലേക്ക്

ഉറ്റു നോക്കി എഴുതേണ്ടത്‌ എന്താനെന്നോര്‍ത്തു ...

പിന്നെ ..പേന കൊണ്ടു അര്‍ത്ഥമില്ലാത്ത ചിത്രങ്ങള്‍ വരച്ചു..

ദീപക് ഫോണ്‍ ചെയ്തിട്ടു ദിവസങ്ങള്‍ കഴിഞു ..

ഒരു കതയക്കമെന്നു വാക്കും കൊടുത്തു ...

പക്ഷെ ..

മനസ്സു ആ ഫോണ്‍ കോള്ളില്‍ഉടക്കി ..

തീരെ അപ്രതീക്ഷിതമായിരുന്നല്ലോ ....

" ഹല്ലോ ഗായത്രിയല്ലേ ? "

" അതെ "

" ദീപക് ഹിയര്‍"

" "

" ഞാന്‍ വിളിച്ചത് നിന്റെ ഉച്ചയുരക്കങ്ങളിലെ

സ്വപ്നങ്ങള്‍ക്ക് തടസ്സമായി അല്ലെ ? "

" ദീപക് , ഇപ്പോള്‍ എന്റെ ഉച്ചയുരക്കങ്ങളില്‍ സ്വപനങ്ങലില്ല

...പകല്‍ കിനാവുകളില്‍ ഞാനെന്നോ പരിചയപ്പെട്ട നിന്റെ കുറുമ്പുകള്‍ മാത്രം .."

അപ്പുറത്ത് ഒരു ദീര്‍ഘ നിശ്വാസം കേട്ടു ...

നിമിഷങ്ങളുടെ ഇടവേലകള്‍ക്ക് ശേഷം പതിഞ്ഞ സ്വരം ..

" ഗായത്രീ , ഇപ്പോള്‍ രണ്ടു വ്യക്തികള്‍ എന്നതിലുപരി

രണ്ടു ജീവിതങ്ങലാണ് നമ്മള്‍ ...പലപ്പോഴും നമ്മള്‍ അത് മറക്കുന്നു .."

കണ്ണാടിയില്‍, ടാബില്‍ ലാമ്പിന്റെ നിഴല്‍ മുഖത്ത് വരച്ച

ചിത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തി .... സ്വപ്‌നങ്ങള്‍

ഇതിലേറെ മനോഹരങ്ങലായിരുന്നു ....

മൌനത്തിനും വാക്കിനും ഇടയിലെ ഇടവേളകളില്‍ എവിടെ വച്ചോ

ആണ് അവനെ പരിചയപ്പെടുന്നത്‌ ...

അല്ലെന്കില്‍

വിര ഹ തിനും സമാഗമാതിനും ഇടയില്‍ ജീവിതത്തിന്റെ

അസ്ഥികള്‍ പൂക്കുന്നുന്ടെന്നരിഞ്ഞ നിമിഷങ്ങളുടെ

ഉള്‍ കോണുകളില്‍ വച്ചു ...

പുറത്തു ...നിലാവ് പെയ്ത വയലുകളില്‍ കറുത്ത നിഴലുകള്‍

വരിവരിയായി അകന്നു പോയി ....

ഒരു നിമിഷം ഓര്ത്തു ...

ദിലീപെട്ടനെ കുറിച്ചു ...

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ അച്ഛനെ കുറിച്ചു ...

ഇന്‍ ലങ്ടിന്റെ മുകള്‍ വശത്ത് ..തീയതിയും സ്ഥലവും എഴുതി ...

എന്നിട്ട് ..എഴുതി തുടങ്ങി ..

" അകലുമ്പോള്‍ ആണല്ലോ നമുക്കിടയില്‍ വാകുകളുടെ

ആധിക്ക്യം ഉണ്ടാവുന്നത് ...ഞാനിന്നൊരു ഭാര്യയാണ്‌ ..

രണ്ടു ജീവിതങ്ങള്‍ തമ്മില്‍ ഒരു താരതമ്യം എനിക്ക് വയ്യ ..

എന്റെ ഇപ്പോഴത്തെ അവസ്ഥ നിന്റെ ഭാഷയില്‍ പറഞാല്‍ ...

സ്വപ്നങ്ങളുടെ ഇല കീരില്‍ ഒരു നുള്ള് യാഥാര്‍ത്ഥ്യങ്ങളുമായി ...

ജീവിതത്തിന്റെ ചവിട്ട്‌ പടികളിളുടെ ....


നമ്മള്‍ ഒരു പടകന്നു അല്ലെ ?....

ക്ലോക്കിലെ കിളി ഉണര്‍ന്നു ചിലച്ചു..

എഴുത്തിന്റെ ഒഴുക്ക് നഷ്ടമായി ...

ദീപക് വീണ്ടും ചോദിക്കുന്നു ...

" ഗായത്രീ നീ പറഞ്ഞതോര്‍ക്കുന്നോ ? ..

നീ എന്നെങ്കിലും ഒരാളെ സ്നേഹി ചിരുന്നെന്കില്‍

നിന്റെ ഭര്‍ത്താവിനെക്കള്‍ സ്നേഹം അയാലോടയിരിക്കും

... നീ പലിക്കുന്നുവോ "" ....

ദീപക്കിന്റെ ചിരി ഏകാന്തതയില്‍ അലിഞ്ഞു ഇല്ലാതായി ...

ഇവിടെ മൌനമാണ് നല്ലത് ...അതിന് ഒരു പാടു അര്‍ത്ഥ തലങ്ങള്‍ ഉണ്ടല്ലോ ....

അവള്‍ , ചുമരിലെ ചിത്രത്തില്‍ നിന്നു കണ്ണ്

പൊഴിക്കുന്ന കുട്ടിയെ നോക്കി മനസ്സില്‍ പറഞ്ഞു ...

ദീപക് , എന്റെ മൌനം മുറിയുന്ന നിമിഷങ്ങള്‍ വേദനയുടെതാണ് ....

പേപ്പറില്‍ തലയില്ലാത്ത ഒരു രൂപത്തെ വരച്ചു അവള്‍ പിരുപിരുത് ...

പുറത്ത് മഴ ചാരാന്‍ തുടങ്ങി ..

ജനലിന്റെ ഒരു പാതി തുറന്നു മഴയ്ടെ നേര്ത്ത

ഇരമ്പളുകള്‍ക്ക് ചെവിടോര്‍ത്തു കൊണ്ടു അവള്‍ നിന്നു ...

ഈ മഴ നാരുകല്‍ക്കിടയിലെ ഇരുട്ടു തന്നെയായിരിക്കണം

തന്നെ അവനുമായി അടുപ്പിച്ചത് ...

ക്ലോക്കില്‍ പക്ഷി വീണ്ടും ചിലച്ചു ...

വീണ്ടും എഴുതി തുടങ്ങി..

..... ഞാന്‍ വാകുകള്‍ക്ക് പിശുക്കു കാട്ടുന്നു അല്ലെ ?

രേതുഭേധങ്ങള്‍ക്ക് ഇന്നലകളെ തിരിച്ചു തരാന്‍ കഴിയില്ലല്ലോ ...

ദീപക്ക് , നിനക്കറിയാമോ നഷ്ടങ്ങളുടെ തീവ്രത ഏറ്റവും കൂടുതല്‍ എപ്പോഴാണെന്നു ? ...

കണ്ണുനീര്‍ തുളുമ്പി അക്ഷരങ്ങള്‍ വികൃതമായി ....

...ഇന്നലെ വരെ സ്വന്തമായിരുന്ന ഒന്നു ഇന്നു ഒന്നു അല്ലതവുമ്പോള്‍ ...

നിന്റെ കാര്യത്തിലും സംഭവിച്ചത് അതാവണം ...

മൌനത്തിനും വാകിനും ഇടയില്‍ വച്ചു തന്നെയാണ്

അവനെ തനിക്ക് നശടമായതും ....

ചുവപ്പിന് ചോര എന്നതാണ് കൂടുതല്‍ യോജിച്ച

അര്ത്ഥം എന്നവന്‍ മനസ്സിലാക്കിയ ദിവസം ...

.....പണ്ടു ...

സെല്ലിന്റെ കനം കൂടിയ കമ്പികളില്‍ തലചായ്ച്ചു വച്ചു കൊണ്ടു അവനെഴുതി ...

: അകലങ്ങളിലാനല്ലോ അടുപ്പത്തിന്റെ വിത്തുകള്‍

മുളക്കുന്നത് ...അത് കൊണ്ട് നാം അടുത്ത് കോന്ടെയിരിക്കും ...

മാര്ചിനും പ്രയമേരി വരുകയാണ് ....പിന്നെ നിനക്കും എനിക്കും ....

പിന്നെ ...

ചെളി പുരണ്ട ചുമരില്‍ തലചെര്‍ത്തു വച്ചു

അവന്‍ മൌനത്തിലേക്ക് തിരിച്ചു പോയി ...ഇരുട്ടിലേക്ക് ...

നിഴലുകള്‍ ഊന്ജലടിക്കൊണ്ടിരുന്ന ഉച്ചയ്ക്കാന് ദിലീപെട്ടന്‍ കയറി വന്നത്

..യാതൊരു മുന്നറിയിപ്പുമില്ലാതെ ...

" നിനക്കു ഒരു സര്പ്രിസ് ആയിക്കൊട്ടെന്നു കരുതി ..."

രാത്രി ...

പരാതികളുടെ ഭാണ്ടാക്കെട്ടുകലഴിക്കുകയായിരുന്നു ഇരുവരും ...

പിന്നെ ആകുലതകലായിരുന്നു ...തന്നെ കുറിച്ചു ..കുഞ്ഞിനെ കുറിച്ചു ....

ഉറക്കം വന്നില്ല ..

കരങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ ശബ്ദം മാത്രമുണ്ട് മുറിയില്‍ ...

കത്ത് മുഴുമിപ്പിച്ചില്ല എന്നോര്‍ത്ത് ...

കത്ത് വീണ്ടുമെടുത്തു മുന്നില്‍ വച്ചു...

...........സ്വപനങ്ങള്‍ സ്വപ്നങ്ങലായിതന്നെ അവശേഷിക്കട്ടെ

..അല്ലെങ്ങില്‍ അവയുടെ ആത്മാവ് നഷ്ടപ്പെട്ടു പോവും ..

അന്ന് ...മഞ്ഞ നിറത്തിലുള്ള , കൊഴിയരായ ഇലകളും

പേറി നില്ക്കുന്ന അക്കെശ്യ മരച്ചില്ലകളുടെ ഇടയില്ലോടെ ,

ദൂരെ പൂത്തു നില്ക്കുന്ന പേരറിയാത്ത മരങ്ങളും കടന്നു ,

നീലാകാശത്തെ നോക്കി അവന്‍ പറഞ്ഞു ...

അകലെ , താഴ്വാരത്തില്‍ അസ്തമയ സൂര്യന്റെ കിരണങ്ങള്‍ വൃക്ഷ തലപ്പുകളെ തലോടി കൊണ്ടിരുന്നു ..ചില ഭാഗങ്ങളെ അപ്പോഴും നിഴല്‍ മറച്ചിരുന്നു ...

മനസ്സുപോലെ ...

അറിയാതെ ചിരിച്ചുവോ?

ഇനി എന്തെങ്ങിലും എഴുതാതെ നിവൃത്തിയില്ല ..അവള്‍ സ്വയം പറഞ്ഞു ...

ദീപക് നിനക്കു തന്ന വാക് പാലിക്കാന്‍ എന്റെ

ജീവിതം ബലികഴിക്കേണ്ടി വരുമോ എന പെടിയനെനിക്ക് ....

ക്ലോക്കിലെ സെക്കന്റ് സൂചിയും ഹൃദയവും ഒരേ

താളതിലായപ്പോള്‍ ഭയം തോന്നി ...ഒരു നിമിഷം എല്ലാം നിലച്ചുവെന്ന തോന്നല്‍ ....

ഇനിയെന്തെഴുതനം .....പേന കൊണ്ടവള്‍ നെറ്റിയില്‍ താളമിടന്‍ തുടങ്ങി ...

സമയം പതിനൊന്നായി കാണണം ...

ഫോണിന്റെ ശബ്ദം ...

ദീപക്കാന് മറ്റേ തലക്കല്‍ ...

ചോധ്യങ്ങലില്ല ..പകരം ഉത്തരങ്ങള്‍ മാത്രം ...

" ...ഞാന്‍ നാളെ തിരിച്ചു പോകുന്നു ...ഇനിയൊരു

തിരിച്ചു വരവുണ്ടാകില്ല ...എന്റെ ശരികള്‍

മറ്റുള്ളവരുടെ തെറ്റു കലാവാം .. യാത്ര ചോദിക്കുന്നില്ല ......"

ഗായത്രി ജനാല തുറന്നു പുറത്തേക്ക് നോക്കി ...

അപ്പോഴും മഴനാരുകള്‍ക്കിടയില്‍ ഇരുട്ടുണ്ടായിരുന്നു .......

Saturday, April 5, 2008

സ്മൃതി....

സ്മൃതി...


ചിതലരിച്ചൊരു ചുവപ്പ് നാട...


അതിലൂടെ ആകാശം കാണാം....


ഒരു പാടു മറവികള്‍...


നിറം മങ്ങിയാല്‍ വലിചെരിയുന്നവ...


കാലത്തില്‍ ദ്രവിച്ചു മണ്ണാകുന്നു...


ചിലപ്പോള്‍....


വീണ്ടും പുനര്‍ജനിക്കുന്നു ...


പക്ഷെ നിറം വേറെ ...


കാലം ഓര്‍മകളെ പിറകിലാക്കുമ്പോള്‍ ...


ഒരു ചോദ്യ ചിഹ്നം മാത്രമാവശേഷിക്കുന്നു.....